Tuesday, February 1, 2011

ഐ.എന്‍.എല്ലിനെ പിളര്‍ത്തിയതാര്‌?



INL flag ഐ.എന്‍.എല്ലിനെ പിളര്‍ത്തിയതാര്‌?ന്ത്യന്‍ നാഷണല്‍ ലീഗ്‌ (ഐ എന്‍ എല്‍) വീണ്ടും പിളര്‍ന്നു. ഈ പിളര്‍പ്പിന്റെ പിന്നില്‍ ആരെല്ലാമാണെന്ന്‌ അന്വേഷിക്കുകയാണ്‌ പാര്‍ട്ടി പ്രവര്‍ത്തകരും രാഷ്‌ട്രീയ നിരീക്ഷകരും. ഒന്നര പതിറ്റാണ്ട്‌ കാലം ഇടത്‌ പക്ഷത്തിനൊപ്പം നിന്നിട്ടും വേണ്ട പരിഗണന നല്‍കാതെ സി പി എമ്മും കേരള രാഷ്‌ട്രീയ ഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം മാത്രം നിലനിര്‍ത്താനുള്ള മുസ്‌ലിം ലീഗിന്റെ ശ്രമവുമാണ്‌ ഐ എന്‍ എല്ലിനെ മൂന്നാക്കി പിളര്‍ത്തിയത്‌.
1992-ല്‍ ബാബരി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ കോണ്‍ ഗ്രസും മുസ്‌ലിം ലീഗും സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ്‌ ഇബ്‌റാഹിം സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം പുറത്തുപോയി ഐ എന്‍ എല്ലിന്‌ രൂപം നല്‍കി യത്‌. കോണ്‍ഗ്രസ്‌ ഒന്ന്‌ ശബ്‌ദിച്ചിരുന്നെങ്കില്‍ ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെടുമായിരുന്നില്ല. എന്നാല്‍ അതിനു പോലും ശ്രമിക്കാത്ത കോണ്‍ഗ്രസിന്റെ കൂടെ നാം എന്തിന്‌ നില്‍ക്കണമെന്നായിരുന്നു സേട്ടു സാഹിബിന്റെ നിലപാട്‌. എന്നാല്‍ ഈ സമയത്ത്‌ സംയമനം പാലിക്കനായിരുന്നു മുസ്‌ലിം ലീഗ്‌ ആഹ്വാനം ചെയ്‌തത്‌. അധികാരമില്ലെങ്കില്‍ പാര്‍ട്ടിക്ക്‌ നിലനില്‍ക്കാനാവില്ലെന്ന്‌ നന്നായിട്ടറിയുന്ന ലീഗ്‌ നേതാക്കള്‍ കോണ്‍ഗ്രസുമായി ബന്ധം വിച്ഛേദിക്കാന്‍ മടിച്ചു. കേരളം പോലെയൊരു സംസ്ഥാനത്ത്‌ ഒറ്റയ്‌ക്ക്‌ നില്‍ക്കുക ആപത്‌കരമാണ്‌. ഏതെങ്കിലും ഒരു മുന്നണിയില്‍ ഇല്ലെങ്കില്‍ കേരളത്തില്‍ വിജയിക്കില്ലെന്ന്‌ ലീഗ്‌ നേതൃത്വത്തിന്‌ അറിയാമായിരുന്നു. കോണ്‍ഗ്രസുമായി ബന്ധം വിച്ഛേദിച്ചാല്‍ പിന്നെ ഒറ്റക്ക്‌ നില്‍ക്കേണ്ടിവരും. അത്രത്തോളം ശക്തി ലീഗിനില്ലായിരുന്നു. ദേശീയ തലത്തില്‍ ശക്തിയുണ്ടായിട്ടു പോലും കേരളത്തില്‍ ബി ജെ പി ക്ലച്ച്‌ പിടിക്കാത്തത്‌ സ്വന്തമായി നില്‍ക്കുന്നത്‌ കൊണ്ടാണെന്നുള്ളതും ലീഗ്‌ നേതാക്കളെ കോണ്‍ഗ്രസ്‌ ബന്ധം വിച്ഛേദിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. ഏതെങ്കിലും മുന്നണിയുടെ ഭാഗമായി ബി ജെ പി കേരളത്തില്‍ മത്സരിച്ചാല്‍ അവര്‍ ക്ക്‌ ധാരാളം സീറ്റുകള്‍ ലഭിക്കും. ലീഗ്‌ മുന്നണിയില്‍ നിന്ന്‌ മാറി നിന്നാല്‍ കേരളത്തില്‍ എഴുതി തള്ളപ്പെട്ട പാര്‍ട്ടികളുടെ ലിസ്റ്റില്‍ മുസ്‌ലിം ലീഗിന്റെ പേരും ചേര്‍ക്കപ്പെടേണ്ടി വരും. അതിനാല്‍ ബാബരി മസ്‌ജിദ്‌ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെ എതിക്കുന്നതിന്‌ പകരം കൂടെനില്‍ക്കാനേ മുസ്‌ലിം ലീഗിന്‌ നിവാഹമുണ്ടായിരു ന്നുള്ളു. ലീഗിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച്‌ സേട്ട്‌ സാഹിബ്‌ 1994 ല്‍ ഐ എന്‍ എല്‍ രൂപവത്‌കരിക്കുമ്പോള്‍ അന്നത്തെ മുസ്‌ലിം ലീഗിലെ നേതാക്കളായ യു എ ബീരാ ന്‍, പി എം അബൂബക്കര്‍, എം എ ലത്തീഫ്‌ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന്‌ സേട്ട്‌ സാഹിബിന്റെ അന്ത്യം വരെ അദ്ദേ ഹം കോണ്‍ഗ്രസിനേയും മുസ്‌ലിം ലീഗിനേയും ശക്തമായി എതിര്‍ത്തിരുന്നു.
ഐ എന്‍ എല്ലിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഇടത്‌ മുന്നണിയെയല്ലാതെ മറ്റൊന്നിനെ ആശ്രയിക്കാനില്ലായിരുന്നു. സ്വന്തമായി നില്‍ക്കാനുള്ള ശേഷി ഐ എന്‍ എല്ലിന്‌ ഇല്ലതാനും. അതിനാല്‍ 17 വര്‍ഷത്തോളം ആവശ്യപ്പെടാതെതന്നെ ഇടതു മുന്നണിയുമായി സഹകരിച്ചുപോന്നു ഇതിനിടക്ക്‌ നിരവധി തവണ മുന്നണിയില്‍ തങ്ങള്‍ക്ക്‌ ആവശ്യമായ പരിഗണന നല്‍കണമെന്ന്‌ ഐ എന്‍ എല്‍ നേതാക്കല്‍ എല്‍ ഡി എഫ്‌ നേതാക്കളോട്‌ ആവശ്യപ്പെട്ടിരുന്നു. മുന്നണിയില്‍ ഘടക കക്ഷിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പല തവണ കത്തുകളയച്ചു. ഇതിനൊന്നും ഫലം കണ്ടില്ല. തങ്ങള്‍ക്ക്‌ ശേഷം മുന്നണിയുമായി സഹകരിക്കാന്‍ വന്ന പല ചെറിയ പാര്‍ട്ടികള്‍ക്കും വലിയ പരിഗണന മുന്നണി നല്‍കിയതെല്ലാം ഐ എന്‍ എല്‍ നേതാക്കള്‍ വീക്ഷിച്ചു. പ്രത്യേകിച്ച്‌ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പി ഡി പിക്ക്‌ നല്‍കിയ പരിഗണന പോലും ഐ എന്‍ എല്ലിന്‌ നല്‍കാന്‍ ഇടതു മുന്നണി കൂട്ടാക്കിയിയിരുന്നില്ല. ഇതെല്ലാം ഐ എന്‍ എല്‍ നേതാക്കളെ മാറ്റി ചിന്തിപ്പിക്കാന്‍ ഇടയാക്കി.
അവസാനം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി തങ്ങളെ മുന്നണിയിലെടുക്കണെമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു. എന്നാല്‍ മുന്നണിയിലെടുക്കുന്നതിന്‌ ഘടക കക്ഷികളാണ്‌ എതിരെന്ന്‌ സി പി എം മറുപടി നല്‍കി. പി എം എ സലാമിന്റെ നേതൃത്വത്തില്‍ ഐ എന്‍ എല്‍ നേതാക്കള്‍ ഘടക കക്ഷികളെ കണ്ടു. ആദ്യം ചെറിയ എ തിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്ന സി പി ഐ പോലും അവസാനം മുന്നണിയിലെടുക്കാന്‍ സമ്മ തം നല്‍കി. ഒടുവില്‍ മുന്നണിയിലെടുക്കുന്നത്‌ പിന്നീട്‌ തീരുമാനിക്കാം എന്ന്‌ സി പി എം പറഞ്ഞതോടെ ഐ എന്‍ എല്‍ അടിയന്തിര യോഗം കോഴിക്കോട്‌ വിളിച്ച്‌ ചേര്‍ക്കുകയായിരുന്നു.
യോഗത്തില്‍ ഇടതു മുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന്‌ പി എം എ സലാമിന്റെ നേതൃത്വത്തില്‍ ഒരു സംഘവും കുറച്ചു കാലംകൂടി നമുക്ക്‌ ക്ഷമിക്കാം എന്ന്‌ പറഞ്ഞ്‌ അഹമദ്‌ ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ഒരു സംഘവും ശക്തമായ തര്‍ക്കം നടന്നു. ഒടുവില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച്‌ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫു മായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
സേട്ടു സാഹിബിന്റെ ആദര്‍ശങ്ങള്‍ കാറ്റില്‍ പറത്തി യു ഡി എഫുമായി സഹകരിക്കാനുള്ള ഐ എല്‍ എല്ലിന്റെ തീരുമാനം അംഗീകരിക്കാനാവാതെ ഐ എന്‍ എല്ലില്‍ നിന്ന്‌ ഒരു വിഭാഗം എല്‍ ഡി എഫിന്റെ കൂടെ തന്നെ നിന്ന്‌ ഐ എന്‍ എല്‍ സെക്കുലര്‍ ഫോറം രൂപവത്‌കരിച്ചു. ഇതോടെ ഐ എന്‍ എല്ലിന്റെ ആദ്യ പിളര്‍പ്പ്‌ നടന്നു. സെക്കുലര്‍ പിന്നീട്‌ പി ടി എ റഹീമിന്റെ നേതൃത്വത്തില്‍ രൂപവത്‌കരിച്ച നാഷണല്‍ സെക്കുലര്‍ ഫോറത്തില്‍ ചേര്‍ന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി സഹകരിക്കുന്നതിന്‌ പകരം ഐ എന്‍ എല്‍ മുസ്‌ലിം ലീഗുമായി സഹകരിക്കുന്ന നിലപാടാണ്‌ കണ്ടത്‌. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐ എന്‍ എല്ലിന്‌ യു ഡി എഫ്‌ സീറ്റ്‌ നല്‍കുന്നതിന്‌ പകരം മുസ്‌ ലിം ലീഗിന്റെ സീറ്റുകളാണ്‌ നല്‍കിയിരുന്നത്‌. ഐ എന്‍ എല്ലിന്റെ വിഷയങ്ങളില്‍ നിന്നെല്ലാം പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ്‌ ചെന്നിത്തലയും മാറി നിന്നു. എല്ലാം തീരുമാനങ്ങളും ലീഗിന്‌ വിടുകയായിരുന്നു. പി എം എ സലാമിന്റെ നാടായ തിരൂരങ്ങാടിയിലടക്കം ഐ എന്‍ എല്ലിന്റെ പല സീറ്റുകളിലും മത്സരിച്ചിരുന്നത്‌ ലീഗ്‌ സ്ഥാനാര്‍ഥികളായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന്‌ ശേഷമാണ്‌ മുസ്‌ലിം ലീഗ്‌- ഐ എന്‍ എല്‍ ലയന ചര്‍ച്ച സജീവമാകുന്നത്‌. പി എം എ സലാം, എന്‍ എ നെല്ലിക്കുന്ന്‌ തുടങ്ങിയ ഐ.എന്‍.എല്ലിലെ കരുത്തരായ നേതാക്കളുടെ നേതൃത്വത്തിലുള്ള സംസ്ഥാ ന കമ്മിറ്റിയിലെ ഭൂരിപക്ഷം ലയനം വേണമെന്ന നിലപാടിലായിരുന്നു. സംസ്ഥാന പ്രസിഡന്റ്‌ എസ്‌ എ പുതിയവളപ്പില്‍, കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യ സെക്രട്ടറി അഹ്‌മദ്‌ ദേവര്‍കോവില്‍ തുടങ്ങിയവര്‍ ലയനത്തെ എതിര്‍ക്കുകയും ചെയ്‌തു. ഒടുവില്‍ ഒരു ചാനലിന്‌ സലാം നല്‍ കിയ അഭിമുഖത്തില്‍ ലയനത്തെ കുറിച്ചും എസ്‌ എ യു നിലപാടിനെ കുറിച്ചുമെല്ലാം വ്യക്തമാക്കിയതോടെയാണ്‌ രാണ്ടാമത്തെ പിളര്‍പ്പിന്‌ ആക്കം കൂട്ടിയത്‌. സലാമിന്‌ എതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട്‌ എസ്‌ എ പുതിയവളപ്പില്‍ അഖിലേന്ത്യ പ്രസിഡന്റ്‌ മുഹമ്മദ്‌ സുലൈമാന്‌ കത്തയച്ചു. ഉടനെ സലാമിനെ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ നീക്കി. ഈ സമയത്ത്‌ അഖിലേന്ത്യ സെക്രട്ടറി സിറാജ്‌ സേട്ടുമായി സലാം ബാഗ്ലൂരില്‍ ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നേരെത്തെ നിശ്ചയിച്ച പ്രകാരം ഐ എന്‍ എല്‍ ദേശീയ നേതൃത്വം കൊല്‍ക്കത്തയില്‍ ചേര്‍ന്നപ്പോള്‍ സിറാജ്‌ സേട്ടിന്റെ നേതൃത്വത്തില്‍ സമാന്തര യോഗം ചെന്നൈയിലും ചേര്‍ന്നു. പരസ്‌പരം പുറത്താക്കി ഐ എന്‍ എല്‍ മറ്റൊരു പിളര്‍പ്പ്‌ പൂര്‍ത്തിയാക്കി.
എന്ത്‌ വിലകൊടുത്തും ഐ എന്‍ എല്ലിനെ മുസ്‌ലിം ലീഗിലെത്തിക്കുകയന്നതായിരുന്നു ലിഗിന്റെ തന്ത്രം. പി എം എ സലാമിന്‌ സംസ്ഥാ ന ഭാരവാഹിത്വവും മന്ത്രി സ്ഥാനവും എന്‍ എ നെല്ലിക്കുന്നിന്‌ അസംബ്ലി സീറ്റോ ജില്ലാ ഭാരവാഹിത്വമോ നല്‍കാമെന്നും സിറാജ്‌ സേട്ടിനെ മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റാ ക്കാമെന്നുമുള്ള വലിയ ഓഫറുകളാണ്‌ ലീഗ്‌ സമ്മാനിച്ചത്‌. മാണി- ജോസഫ്‌ ലയനത്തിന്‌ ശേഷം യു ഡി എഫിലെ രണ്ടാം കക്ഷി ആര്‌ എന്ന ചര്‍ച്ച സജിവമായിരിക്കുകയാണ്‌. ഇത്‌ നേരിടാന്‍ ലീഗ്‌ വിഷമിക്കുമ്പോഴാണ്‌ ഐ എന്‍ എല്ലിനെ വീണ്‌ കിട്ടിയത്‌. ഒടുവില്‍ അത്‌ സംഭവിച്ചു. ലീഗ്‌ ഒരുക്കിയ കെണിയില്‍ ഐ.എന്‍. എല്ലിലെ ഒരു വിഭാഗം വീണു. അതിന്‌ ഓരോകാരാ ണങ്ങളും ന്യായീകരണ ങ്ങളും ഉണ്ടായേക്കാം. പിള ര്‍ന്ന പാതിയിലൊരുഭാഗം സി.പി.എമ്മിന്റെ കളത്തില്‍ ചെന്നു ചാടി.
വര്‍ഷങ്ങളായി ഐ. എന്‍.എല്‍. ഇടതു പക്ഷത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ നേരത്തെ തന്നെ അതൃപ്‌ തരായ പല പ്രവര്‍ത്തകരും വിവിധ പാര്‍ട്ടികളില്‍ ചേര്‍ ന്നിരുന്നു. സമുദായ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയും തളര്‍ത്തിയും പരമാവധി പ്രവര്‍ത്തകരെ തങ്ങളുടെ കൂടെ നിര്‍ത്തുകയെന്നത്‌്‌ സി പി എമ്മിന്റെ അജണ്ടകളി ലൊന്നായിരുന്നു. ഇതിലൂടെ മത വര്‍ഗിയത ഇല്ലായ്‌മ ചെയ്യുകയാണ്‌ സി പി എം ലക്ഷ്യമിടുന്നത്‌. അതില്‍ അവര്‍ ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ടെന്നാണ്‌ സി.പി.എം അവകാശവാദം.
ഏതായാലും ഐ.എന്‍. എല്ലിന്റെ മൂന്നാം പാതിയായ ഔദ്യോഗികവിഭാഗം നിലനില്‌പിനായി പോരാട്ടം തുടങ്ങുകയാണ്‌. അത്‌ ഏത്‌ വരെ എന്ന്‌ കാത്തിരിക്കു കയാണ്‌ രാഷ്‌ടിയ നിരീക്ഷ കരും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും. ഐ.എന്‍. എല്‍. മൂന്നാതോടെ ആരുടെ കൂടെ നില്‍ക്കമെന്ന കാര്യ ത്തില്‍ അണികള്‍ ത്രിശങ്കു വിലായതും ചര്‍ച്ചയായിട്ടുണ്ട്‌.

ഇനി നമുക്ക് കോട്ടക്കലില്‍ കാണാം


ഇസ്‌ലാമിക രാഷ്ട്രീയ ചരിത്രത്തില്‍ ഇതിഹാസതുല്യം തിളങ്ങുന്ന നാമമാണ് രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്. ഒരു രാത്രിയില്‍ പ്രവിശ്യാ ഗവര്‍ണറുമായുള്ള ചര്‍ച്ചക്കിടെ അദ്ദേഹം, മുമ്പിലുണ്ടായിരുന്ന വിളക്കണച്ച് മറ്റൊന്ന് കത്തിക്കുന്നു. കാരണമന്വേഷിച്ച ഗവര്‍ണറോട് അദ്ദേഹം പറഞ്ഞു: 'ഇതുവരെ നാം പൊതുകാര്യങ്ങളായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ നമ്മുടെ സംസാരം വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നു. അങ്ങനെവരുമ്പോള്‍ പൊതുഖജനാവിലെ വിളക്ക് അതിന് ഉപയോഗിക്കുന്നത് ശരിയല്ലല്ലോ'. പൊതുപ്രവര്‍ത്തകന്‍ ദീക്ഷിക്കേണ്ട ധാര്‍മികനിലവാരത്തിന്റെ ഈ തിളങ്ങുന്ന മാതൃക നമ്മുടെ കാലത്ത് രാഷ്ട്രീയനേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വങ്കത്തം തന്നെയാണ്. എന്നാലും ഇത്തരം കണിശതകള്‍ പാലിച്ച രാഷ്ട്രീയനേതാക്കളും നമുക്കിടയില്‍ ധാരാളമുണ്ടായിരുന്നു. അത്തരം ആളുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഓര്‍മയില്‍ ആദ്യം മിന്നിയെത്തുന്ന പേരുകളിലൊന്നാണ് മുസ്‌ലിം ലീഗ് നായകനായിരുന്ന ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്‍േറത്. വിഭക്ത ഇന്ത്യയില്‍ തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍, വിഭജനത്തെത്തുടര്‍ന്ന് അനാഥരായിപ്പോയ ഇന്ത്യന്‍ മുസല്‍മാന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ അദ്ദേഹം നടത്തിയ പെടാപ്പാടുകളുടെ പേരായിരുന്നു ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് എന്നത്. അസാമാന്യ വ്യക്തിത്വവും ധീരമായ നിലപാടും സ്ഫടികതുല്യമായ ധാര്‍മികത്തെളിച്ചവും ജ്വലിക്കുന്ന സ്വപ്‌നങ്ങളുമായി അദ്ദേഹം ആ പ്രസ്ഥാനത്തെ ഇന്ത്യയില്‍ നട്ടുവളര്‍ത്താന്‍ വിയര്‍ത്തു പണിയെടുത്തു. ജീവിതം മുഴുക്കെ അതിനുവേണ്ടി സമര്‍പ്പിച്ചു. ആ സമര്‍പ്പണത്തിന്റെ ഫലമായാണ് ഉത്തര്‍പ്രദേശ്, അസം, ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നിയമസഭാപ്രാതിനിധ്യമുള്ള പ്രസ്ഥാനമായി മുസ്‌ലിംലീഗ് മാറിയത്. നടുക്കടലില്‍പെട്ട കൊതുമ്പുവള്ളത്തിലെ യാത്രക്കാരനെപ്പോലെ, ദിശയറിയാതെ സ്തംഭിച്ചു പോയ ഒരു സമുദായത്തിന് അദ്ദേഹം പ്രതീക്ഷകളുടെ സപ്തസമുദ്രങ്ങള്‍ താണ്ടാനുള്ള ഇച്ഛാശക്തി നല്‍കി. നമ്മുടെ ദൗര്‍ഭാഗ്യത്തിന് അദ്ദേഹത്തെപ്പോലുള്ളവരുടെ ശക്തമായ പിന്തുടര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ ആ പ്രസ്ഥാനത്തിന് കഴിഞ്ഞില്ല.
പോയിപ്പോയി, ഇന്ന് കേരളമെന്ന കൊച്ചു സംസ്ഥാനത്തിലെ മലബാറെന്ന 'മഹാപ്രപഞ്ച'ത്തില്‍ മാത്രം വേരുകളുള്ള പ്രസ്ഥാനമായി ലീഗ് സ്വയം ന്യൂനീകരിച്ചു. മലയാളമറിയാത്ത സ്ഥാനാര്‍ഥികളെപ്പോലും ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച് രാഷ്ട്രീയ എതിരാളികളെ ഞെട്ടിക്കാന്‍ ലീഗിന് കഴിഞ്ഞിരുന്നു. എന്നാല്‍, ഇന്ന്, ഏറ്റവും കരുത്തനായ സ്ഥാനാര്‍ഥിയെ പോലും ജയിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുന്ന ഒരു നിയമസഭാ മണ്ഡലം പോലുമില്ലാത്ത അവസ്ഥയില്‍ അവരെത്തി. ഓരോ വര്‍ഷം കഴിയുമ്പോഴും രാഷ്ട്രീയമായും സാംസ്‌കാരികമായും പിന്നോട്ടോടിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമായി അത് മാറി. അത് തിരിച്ചറിയാനോ നടപടികളെടുക്കാനോ കഴിയാതെ, അഹന്തയും അഹങ്കാരവും ആത്മപ്രശംസയും മാത്രം പങ്കുവെക്കുന്ന അവസ്ഥയിലേക്ക് ആ സംഘടന അധഃപതിച്ചു.
അസം മുതല്‍ കേരളം വരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാതിനിധ്യമുണ്ടായിരുന്ന ഈ പ്രസ്ഥാനം എന്തുകൊണ്ട് ഇങ്ങനെ ശുഷ്‌കിച്ചു പോയി? ഇന്ത്യന്‍മുസ്‌ലിംകള്‍ സന്ദിഗ്ധമായ ഏതെല്ലാം ഘട്ടങ്ങളിലൂടെ കടന്നുപോയോ, അപ്പോഴൊക്കെയും സമുദായത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി, ഭരണവര്‍ഗ/സവര്‍ണ യുക്തിക്കൊപ്പം നിന്ന് നിലപാടുകളെടുക്കുന്നതിലായിരുന്നു മുസ്‌ലിംലീഗിന് താല്‍പര്യം. അടിയന്തരാവസ്ഥ, ബാബരിമസ്ജിദ്, ഇന്ത്യ-ഇസ്രായേല്‍ ബന്ധം തുടങ്ങി ഇന്ത്യന്‍ മുസ്‌ലിംകളുടെ അസ്തിത്വത്തിന് തന്നെ ഭീകരമായ ഭീഷണികള്‍ നേരിട്ട സന്ദര്‍ഭങ്ങളിലെല്ലാം സമുദായ താല്‍പര്യത്തിന് വിരുദ്ധമായ സമീപനം സ്വീകരിച്ചതാണ് ലീഗിനെ ഈ വിധം തകര്‍ച്ചയിലേക്ക് നയിച്ചത്. ഏറ്റവും ഒടുവില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരൂഹമായ സ്‌ഫോടനങ്ങള്‍ നടക്കുകയും അതിന്റെ പേരില്‍ മുസ്‌ലിം സമുദായം അപ്പാടെ ബന്ദിയാക്കപ്പെടുകയും ചെയ്ത സന്ദര്‍ഭങ്ങളില്‍ കാര്യങ്ങളുടെ യാഥാര്‍ഥ്യങ്ങളന്വേഷിക്കാനുള്ള ധീരത ആ പ്രസ്ഥാനം പ്രകടിപ്പിച്ചില്ല. എന്നു മാത്രമല്ല; സംഘ്പരിവാര്‍-സാമ്രാജ്യത്വ പ്രചാരണങ്ങളെ കടമെടുത്ത് മുസ്‌ലിം യുവാക്കള്‍ക്കും സംഘടനകള്‍ക്കും നേരെ ഭരണകൂടം നടത്തിയ അതിനീചമായ ആക്രമണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു മുസ്‌ലിം ലീഗ്. സ്വന്തം യുവനേതാക്കളെ കയറൂരി വിട്ട് സംഘ്പരിവാര്‍-സാമ്രാജ്യത്വ പ്രചാരണങ്ങള്‍ ഇരട്ടി ശബ്ദത്തില്‍ ആവര്‍ത്തിക്കാനാണ് ലീഗ് താല്‍പര്യം കാണിച്ചത്. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് നേതാവായ ദിഗ്‌വിജയ് സിങ് കാണിച്ച ധീരതയുടെയും മാന്യതയുടെയും ആയിരത്തിലൊരംശം പോലും പ്രകടിപ്പിക്കാന്‍ ലീഗിനായില്ല. ഹിന്ദുത്വ ഫാഷിസത്തിന്റെയും അതിന്റെ പ്രചാരകരായ വ്യാജ ലിബറല്‍ സെക്കുലറിസ്റ്റുകളുടെയും നല്ലകുട്ടി ലിസ്റ്റില്‍ പെടാനുള്ള വ്യഗ്രതയായിരുന്നു ലീഗിന്.
ഇപ്പോള്‍ ദൈവാനുഗ്രഹത്താല്‍, ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെയും ദേശവിരുദ്ധ അട്ടിമറി പ്രവര്‍ത്തനങ്ങളുടെയും യഥാര്‍ഥ ഉറവിടം കണ്ടെത്തിക്കഴിഞ്ഞു. അത്തരമൊരു സന്ദര്‍ഭത്തില്‍ നിശ്ചേഷ്ടരാക്കപ്പെട്ട സമുദായത്തിന് ആത്മവീര്യം പകരാനും ഭീകര പ്രസ്ഥാനങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കാനും ലീഗിന് കഴിയേണ്ടതായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍, കേന്ദ്രത്തില്‍ സ്വന്തമായി രണ്ട് എം.പിമാരുണ്ടായിട്ടുപോലും ഒരു വാക്ക് പറയാനുള്ള ആര്‍ജവം ആ സംഘടന ഇതുവരെ കാണിച്ചിട്ടില്ല. ഇന്ത്യയിലെ മുസ്‌ലിം സംഘടനകളാകെ, ഇത്തരത്തില്‍ പ്രചാരണങ്ങളിലേര്‍പ്പെട്ടിരിക്കെ, 'ഇന്ത്യന്‍ മുസ്‌ലിംകളുടെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം' എന്നവകാശപ്പെടുന്ന മുസ്‌ലിം ലീഗ് വളരെ രസകരമായ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി 28ാം തീയതി വൈകുന്നേരം ആറുമണിക്ക് കുഞ്ഞാലിക്കുട്ടി കോഴിക്കോട്ടെ ലീഗ് ഹൗസില്‍ വിളിച്ചുചേര്‍ത്ത ആ വാര്‍ത്താസമ്മേളനം വലിയൊരു സൂചകമാണ്. മാധ്യമ, ചിഹ്നശാസ്ത്ര വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടൊരു സ്റ്റഡി മെറ്റീരിയലാണത്. ഐ.യു.എം.എല്‍ എന്ന് കോറിയിട്ട പച്ച ബാനറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മുസല്‍മാന്റെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരന് ജനങ്ങളോട് പറയാനുള്ള വിഷയങ്ങളെന്തൊക്കെയാണ്? കെട്ടുനാറി പുഴുവരിക്കുന്ന ഒരു കൂട്ടം അശ്ലീലക്കഥകളുടെ അടുക്കള വര്‍ത്തമാനങ്ങള്‍, സാമ്പത്തികമായ തിരിമറികളെക്കുറിച്ച വിശദീകരണങ്ങള്‍, സ്വന്തം കുടുംബത്തിനകത്തെ കുടിപ്പകകളുടെ സ്‌തോഭകഥനങ്ങള്‍...എല്ലാറ്റിനും നിശബ്ദ സാക്ഷിയായി ഐ.യു.എം.എല്‍ എന്നെഴുതിയ ആ പച്ച ബാനറും. മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് പടുത്തുയര്‍ത്തിയ ആ െഎ.യു.എം.എല്‍ തന്നെയോ ഇത് എന്നോര്‍ത്തു നോക്കുക. ബാങ്ക് കൊടുക്കുമ്പോള്‍ നിര്‍ത്തിയും, ബാങ്ക്‌വിളിയെ തനിക്കനുകൂലമായി സാക്ഷിയാക്കിയും പാണക്കാട് തങ്ങളുടെ പേര് ഇടക്കിടെ ആവര്‍ത്തിച്ചും മഗ്‌രിബ് നമസ്‌കാരത്തെക്കുറിച്ച് ഓര്‍മിപ്പിച്ചും, മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയ ചിഹ്നത്തെ മാത്രമല്ല, മതചിഹ്നങ്ങളെയും എങ്ങനെ തന്റെ വൃത്തിഹീനമായ വ്യക്തിരാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന തന്ത്രം പയറ്റുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ജനുവരി 28ലെ ആ വെടിക്കെട്ട് വാര്‍ത്താസമ്മേളന പരമ്പരകള്‍ക്കുശേഷം മുസ്‌ലിം ലീഗ് രാഷ്ട്രീയം-അതായത്, ഇന്ത്യയിലെ ആധികാരിക ന്യൂനപക്ഷ രാഷ്ട്രീയം-ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.
കുഞ്ഞാലിക്കുട്ടിയുടെ സ്വകാര്യ ദുരൂഹതകളുടെ സംരക്ഷണം എന്ന ഒരൊറ്റ അജണ്ടയില്‍ ന്യൂനപക്ഷ രാഷ്ട്രീയം ഒതുങ്ങിയിരിക്കുന്നു. കുഞ്ഞാലിക്കുട്ടിക്ക് പിന്നില്‍ ലീഗ് ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് സാക്ഷാല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ അര്‍ഥ ശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ജീര്‍ണിച്ച ഒരു രാഷ്ട്രീയ ശരീരം പുറത്തുവിടുന്ന നാറ്റക്കൊടുങ്കാറ്റായി ലീഗ് രാഷ്ട്രീയം സ്വയം പരിവര്‍ത്തിപ്പിച്ചു. സ്വന്തം പാര്‍ട്ടിയിലെ മറ്റു നേതാക്കളെ ഒതുക്കാന്‍ വേണ്ടി പോലും കളിച്ച വൃത്തികെട്ട കളികളുടെ കഥകളാണ് പുറത്തുവ രുന്നത്. പരസ്‌പരം വിശ്വാസമില്ലാത്ത, പരസ്‌പരം ചാരന്മാരെ നിശ്ചയിക്കുന്ന, പരസ്‌പരം പാരവെക്കുന്ന, പരസ്‌പരം തകര്‍ക്കാന്‍ വേണ്ടി പെണ്ണുകഥകള്‍ വരെ പ്രചരിപ്പിക്കുന്ന ഒരു പാര്‍ട്ടി നേതൃത്വത്തിന് എങ്ങനെയാണ് പ്രതിസന്ധികളുടെ മഹാകയത്തില്‍ പെട്ട ഒരു സമുദായത്തെ രക്ഷപ്പെടുത്താന്‍ കഴിയുക?
ഈ ചോദ്യത്തിന് നാട്ടുകാര്‍ക്കും അണികള്‍ക്കും ബോധിക്കുന്ന മറുപടി കണ്ടെത്താതെ മുസ്‌ലിം ലീഗിന് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. അങ്ങനെ ഒരു മറുപടി കണ്ടെത്താനായി നമുക്കിനിയും കോട്ടക്കലില്‍ കൂടിയിരിക്കാം. എല്ലാ തരം വൈദ്യന്മാരെയും വിളിച്ചു ചേര്‍ത്ത് ഒരു കഷായം കൂടി കുറുക്കിയെടുക്കാന്‍ പറ്റുമോ എന്നാലോചിക്കാം. പുതിയൊരു ഉണര്‍വ് കിട്ടിയെങ്കിലോ?

Twitter Delicious Facebook Digg Stumbleupon Favorites More